Skip to main content

Posts

Showing posts from June, 2020

ഇടിയില്ലാത്ത മിന്നൽ

ശബ്ദമില്ലാതെ നിരന്തരം തിളക്കം സൃഷ്ടിക്കുന്ന പ്രകൃതിദത്ത പ്രതിഭാസമാണ് കാറ്റാറ്റംബോ മിന്നൽ (കാറ്റാറ്റംബോ). അഞ്ച് കിലോമീറ്റർ ഉയരത്തിലാണ് മിന്നൽ ഉണ്ടാകുന്നത്. ഇത് വർഷത്തിൽ 140-160 രാത്രികൾ, രാത്രിയിൽ 10 മണിക്കൂർ, മണിക്കൂറിൽ 280 തവണ സംഭവിക്കുന്നു. വെറ്റസ്വേലയിലെ ഒരു വലിയ ഉപ്പുവെള്ള തടാകമായ മരകൈബോ തടാകത്തിലേക്ക് ഒഴുകുന്ന സ്ഥലത്ത് കാറ്റാറ്റംബോ നദിയുടെ മുഖത്താണ് ഈ സ്ഥിരമായ പ്രതിഭാസം സംഭവിക്കുന്നത്.  ഏകദേശം 400 കിലോമീറ്റർ വരെ ദൂരത്തിൽ ഏകദേശം 1,176,000 മിന്നൽ‌ ഫ്ലാഷുകൾ‌ പ്രതിവർഷം കാണാനാകും. ആദ്യത്തെ ക്ലൗഡ് രൂപപ്പെട്ടതിന് അരമണിക്കൂറിനുള്ളിൽ, അത് മിന്നാൻ തുടങ്ങുന്നു.  ഏകദേശം 400 കിലോമീറ്റർ വരെ ദൂരത്തിൽ ഏകദേശം 1,176,000 മിന്നൽ‌ ഫ്ലാഷുകൾ‌ പ്രതിവർഷം കാണാനാകും. മിനിറ്റിൽ 200 ഫ്ലാഷുകൾ അസാധാരണമല്ല.  അതിനുശേഷം, മേഘം രാത്രിയെ പ്രകാശിപ്പിക്കുന്ന ഒരു ഭീമൻ ബൾബായി മാറുന്നു. വെനിസ്വേലക്കാർ ഈ പ്രതിഭാസത്തെ   ' കാറ്റാറ്റംബോയുടെ  ഒരിക്കലും അവസാനിക്കാത്ത കൊടുങ്കാറ്റ് ' അല്ലെങ്കിൽ “മറാകൈബോയുടെ വിളക്കുമാടം” എന്ന് വിളിക്കുന്നു. ആൻഡീസിൽ നിന്ന് വരുന്ന കാറ്റും   തണ്ണീർത്തട...

മെക് ലോഡ് ഗഞ്ജ് – അധികമാരും അറിയപ്പെടാത്തൊരു ഹിമാലയ ഗ്രാമം

വേവിച്ച ആഹാരം കഴിക്കാനിഷ്ടപ്പെടുന്നവരെല്ലാവരും സ്വയം ഭക്ഷണം പാകം ചെയ്യാന്‍ പഠിച്ചിരിക്കണമെന്ന് എന്നോട് പറഞ്ഞത് വിദേശിയായ ഒരു സ്വാമിജിയായിരുന്നു. മെക് ലോഡ് ഗഞ്ജിലെ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് വെച്ചായിരുന്നു അത്. കല്ലുകളിളകിക്കിടക്കുന്ന മോട്ടോര്‍ റൂട്ടില്‍ നിന്നും കുത്തനെ താഴോട്ടിറങ്ങിയിറങ്ങി ചെല്ലുമ്പോള്‍ പൊടുന്നനെ ഒരു പൂങ്കാവനം ചിരിക്കുകയും സംസാരിക്കുകയും പാട്ടു പാടുകയും ചെയ്യുന്നതു പോലെ മുന്നില്‍ പൂത്തു വിടരുന്ന ഒരു താഴ്വരയിലായിരുന്നു സ്വാമിജി പാര്‍ത്തിരുന്ന ആശ്രമം. എന്നു പറഞ്ഞാല്‍ ഒരു വലിയ സംഭവമൊന്നുമല്ല. സ്ലേറ്റ് പാളികള്‍ കൊണ്ട് മേഞ്ഞ വലിയ ഒറ്റ മുറിയും വരാന്തയും മറപ്പുരയും കുളിമുറിയും മാത്രം. പക്ഷെ, അവിടെ അവരുണ്ടായിരുന്നു പൂക്കള്‍… ചെറുതും വലുതുമായ പൂക്കള്‍… ഒറ്റിയിതളില്‍ … എണ്ണമറ്റ ഇതളുകളില്‍… അവരിങ്ങനെ സമൃദ്ധമായി … നോക്കുന്നിടത്തെല്ലാം ചിരിച്ചുകൊണ്ട്…നൃത്തം ചെയ്തുകൊണ്ട്…നിറങ്ങള്‍ വാരിവിതറിക്കൊണ്ട്.. സൌന്ദര്യപൂജാ ശ്ലോകങ്ങള്‍ ദേവ ഭാഷകളില്‍ ഉരുവിട്ടുകൊണ്ട്… ചെന്ന ദിവസം ഏകദേശം പകല്‍ മുഴുവന്‍ മഴ ഇങ്ങനെ ചിണുങ്ങി ചിണുങ്ങി പെയ്യുകയായിരുന്നു…. സാമാന്യത്തിലധികം തണുപ്പും ഉണ്ടായിരു...

ഇന്ത്യയിലെ പ്രസിദ്ധമായ ചില എംജി റോഡുകളുടെ പേരുകൾ പറയാമോ?

കാശ്മീർ മുതൽ  കന്യാകുമാരി വരെയുള്ള റോഡുകളുടെ പട്ടികയെടുത്തൊന്നു നോക്കിയാൽ ഏറ്റവും കൂടുതൽ വരിക ഗാന്ധിജിയുടെ പേരായിരിക്കും. മഹാത്മാ ഗാന്ധി റോഡ് എന്നൊരു റോഡ് ഇല്ലാത്ത ഒരു ജില്ലപോലും കാണില്ല.ചില ഇടങ്ങളിൽ എംജി റോഡ് മറ്റു പേരുകളിലും അറിയപ്പെടുന്നു. ചെന്നൈയിൽ നുങ്കമ്പാക്കം ഹൈ റോഡ് എന്നും കോയമ്പത്തൂരിൽ അവരാംപാളയം റോഡ് എന്നുമാണിത് അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രസിദ്ധമായ ഏതാനും  ചില എംജി റോഡുകൾ നോക്കാം. എംജി റോഡ് കൊച്ചി:എറണാകുളത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ എംജി റോഡ്. കൊച്ചിയിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന എംജി റോഡ് തേവരയിലെ വെണ്ടുരുത്തി പാലത്തിൽ നിന്നും തുടങ്ങി ബാനർജി റോഡിൽ അവസാനിക്കുന്നു. മഹാത്മാ ഗാന്ധി റോഡ് വിജയവാഡ: ബാൻഡാർ റോഡ് എന്നറിയപ്പെടുന്ന മഹാത്മാ ഗാന്ധി റോഡ് ആന്ധ്രാ പ്രദേശിലെ വിജയവാഡയിലെ പ്രധാന റോഡുകളിലൊന്നാണ്. ദേശീയപാത 9ന് സമാന്തരമായി പോകുന്ന ഈ പാത ലീലാമഹൽ തിയേറ്ററിനു സമീപത്തു നിന്നും തുടങ്ങി ബാൻഡാർ കനാൽ വരെ നീളുന്നു. മഹാത്മാ ഗാന്ധി എക്സ്പ്രസ് വേ: ഗുജറാത്തിലെ അഹമ്മദാബാദിനെയും, വഡോദരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ എക്സ്പ...

മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?

മഹാകാവ്യങ്ങളൊന്നും എഴുതാതെ  മഹാകവി ആയത് കുമാരനാശാൻ ആണ്. മഹാകാവ്യമെഴുതിയ കവികളാണ് മഹാകവി എന്നറിയപ്പെടുന്നത്. കഥ, നോവൽ എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് മഹാകാവ്യം. മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാൽ കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനിൽക്കുന്നതിനാലാണ് മഹാകവിയെന്ന പേരിന് കുമാരനാശാൻ‌ അർഹനായത്. 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ് രാജകുമാരൻ ആണ് ആശാന്‌ മഹാകവി സ്ഥാനവും, പട്ടും വളയും സമ്മാനിച്ചത്. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നറിയപ്പെടുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ആണ്.

ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചില പൂജാഉപകരണങ്ങൾ എന്തെല്ലാം?

ആവണപലക:പൂജയ്ക്ക് ഇരിക്കാനായി ഉപയോഗിക്കുന്നത്. കൂർമ്മത്തിൻ്റെ ശിരസ്സും, കാലുകളുമെല്ലാമടങ്ങിയ മരപ്പലകയിൽ അക്ഷരങ്ങൾ കൊത്തിയിരിക്കും. "ആ" മുതൽ "ക്ഷ" വരെയുള്ള അക്ഷരങ്ങൾ ഒരു പ്രത്യേകതരത്തിൽ കൊത്തിയിരിക്കണമെന്നാണ് നിയമം. യോഗാസന വിധിയനുസരിച്ച് പത്മാസനത്തിലോ, സ്വസ്തികാസനത്തിലോ ഇരുന്നാണ് പൂജകൻ പൂജ ചെയ്യുന്നത്. ആവണ പലകയുടെ ശിരോഭാഗം ഇടത്തോട്ടാണ് ഇട്ടിരിക്കേണ്ടത്. കൊടിവിളക്ക്:വിളക്കിൽ തിരി തെളിയിക്കുന്ന വിളക്കിനെ കൊടിവിളക്ക് എന്നാണ് പറയുന്നത്. ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യ് ഒഴിച്ച് രണ്ട് തിരി കൂട്ടിയിട്ടാണ് കത്തിക്കുന്നത്. : കവരവിളക്ക്ഒരു ഇരിപ്പിൽ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ള വിളക്ക്. നിലവിളക്ക്: തറയിൽ വെക്കുന്ന വിളക്ക്. സർവ്വഐശ്വര്യത്തിൻ്റേയും പ്രതീകമാണ്. സർവ്വദേവതകളും നിലവിളക്കിൽ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനിൽക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്.  ദീപാരാധന തട്ട്: മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ തട്ടുകളോടു കൂടിയ വിളക്ക്. തട്ടുകളിൽ വലിപ്പക്രമമനുസരിച്ച് തിരി വെക്കാൻ കുഴികളുണ്ടാകും. ശംഖ് :- ശംഖ് എന്നത് ഒരു ...

വവ്വാലും, തേവാങ്കും തല കീഴായി കിടക്കുന്നത് എന്തിന്?

സാധാരണ പറക്കുന്ന ജീവികള്‍ തലമുകളറ്റം വരുന്ന രീതിയിലും, നാല്‍ക്കാലികളും, ഇഴജന്തുക്കളും തല മുന്‍വശത്തേക്കു നീട്ടിയുമാണ് വിശ്രമിക്കുക.വവ്വാലിന്റെ ചിറകുകള്‍ ചര്‍മ്മനിര്‍മ്മിതമാകയാലും, കാലുകള്‍ക്ക്‌ പക്ഷികളെ പോലെ ടേക്‌ ഓഫ്‌ ചെയ്യിക്കാന്‍ ത്രാണിയില്ലാത്തതിനാലും ഹാങ്ങ്‌ ഗ്ലൈഡര്‍ പോലെ ലൌഞ്ച്‌ ചെയ്യുകയേ നിവര്‍ത്തിയുള്ളു. എറ്റവും എളുപ്പം പറന്നു തുടങ്ങാന്‍ തലകീഴായി കിടന്നിട്ട്  വെറുതേ പിടി വിട്ട്‌  പറന്നു തുടങ്ങുക എന്നതാണ് ഏറ്റവും അനുയോജ്യം.പകല്‍ ഉറക്കക്കാരനാകയാല്‍ മറ്റു ജന്തുക്കള്‍ സഞ്ചരിക്കാനിടയില്ലാത്ത ഭാഗങ്ങളിലും മറ്റും തൂങ്ങിക്കിടന്നാല്‍ അപായഭീഷണി കുറയുമെന്നത്‌ മറ്റൊരു കാരണമാണ്. അപ്പോള്‍ മറ്റൊരു സംശയം തേവാങ്ക്‌ പറക്കില്ലല്ലോ, പിന്നെന്തിനു വാവലിനെ പോലെ കിടക്കുന്നു?തേവാങ്ക്‌ വാവലിനെപ്പോലെ തല കിഴുക്കായിട്ടല്ല കിടക്കുന്നത്.മരക്കൊമ്പില്‍ നാലു കാലുകൊണ്ടും കെട്ടിപ്പിടിച്ച്‌ തൂങ്ങിക്കിടക്കുകയാണ്‌ ചെയ്യുന്നത്‌. ദിവസത്തില്‍ പത്തു, പതിനെട്ടു മണിക്കൂര്‍ ഉറങ്ങിക്കളയുന്ന, മിനുട്ടില്‍ അഞ്ചാറടി മാത്രം വേഗതയുള്ള പേശീ ശക്തി വളരെ കുറഞ്ഞ തേവാങ്കിന്‌ മരത്തില്‍ കിടക്കാനും, സഞ്ചരിക്കാനും ഏറ്റവും കുറവ...

കുഞ്ഞിനെ മുലയൂട്ടുന്ന എട്ടുകാലി.

കുഞ്ഞിനെ മുലയൂട്ടുന്ന അനവധി ജീവിവര്‍ഗങ്ങളെ അറിയാം, എങ്കില്‍ അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഒരു എട്ടുകാലി വര്‍ഗം കൂടി. ടോക്‌സ്യൂസ് മാഗ്‌നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലികളാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. സസ്തനികളില്‍ മാത്രമാണ് പാലുത്പാദനം നടക്കുക എന്ന ശാസ്ത്രീയ ധാരണയില്‍ കൂടി മാറ്റം വരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍. ടോക്‌സ്യൂസ് മാഗ്‌നസ്  എട്ടുകാലി വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഒരു ഘട്ടം വരെ ആഹാരം ഒന്നും കഴിക്കുന്നില്ലെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. എങ്കിലും പോഷകങ്ങള്‍ എല്ലാം ലഭിക്കുന്ന രീതിയില്‍ ഇവയുടെ ശരീരം വളരുന്നത് ഒരു ശാസ്ത്ര കൗതുകമായിരുന്നു. ഈ ഘട്ടത്തിലാണ് ഇതിന്റെ ചുരുളഴിക്കാന്‍ ഗവേഷകര്‍ രംഗത്തിറങ്ങിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍. ടോക്‌സ്യൂസ് മാഗ്‌നസ് എട്ടുകാലിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ശരീര വലുപ്പത്തിന്‍റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളില്‍ കൈവരിക്കുന്നുണ്ട്. എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇവരുടെ കണ്ണില്‍പ്പെട്ടു. അമ്മ എട്ടുകാലികള്‍ കുഞ്ഞുങ്ങള്‍ക്കായി ശരീ...